Saturday, February 16, 2008

മാപ്പ്‌


പ്രിയേ,യെന്റെയീറക്കുഴലിലിന്നീണങ്ങള്‍
ഉയരാന്‍ മടിയ്ക്കുന്നതെന്തേ ?
ഉയിരിന്റെ ശ്വാസമേറ്റിട്ടും തളര്‍ന്നിതാ
വെയിലേറ്റ താമരപോലെ.

കളിയാക്കലിന്ന് പകരമായ്‌ ഞാന്‍ ചൊന്ന
കളിവാക്ക്‌ നിന്നെ നോവിച്ചോ ?
കളിയാക്കിടുമ്പോള്‍ കരയേണ, മെങ്കിലേ
കളിയാവൂ എന്നറിഞ്ഞാലും.

കനിവാര്‍ന്ന് മാപ്പുനല്‍കേണമെനിയ്ക്ക്‌ ഞാ-
നിനിയിതാവര്‍ത്തിയ്ക്കുകില്ല
ഇനിയെന്റെ മണിവേണു നാദമുയര്‍ത്തുവാന്‍
തുണയായ്‌ നിന്‍ സൗഹൃദം വേണം


5 comments:

  1. സമയദോഷം, അല്ലതെന്താ പറയുക!!!!
    നന്നായിരിക്കുന്നു

    ReplyDelete
  2. എന്റെ പേരുകൂടി വെയ്കാമായിരുന്നു.

    മാഷേ, നല്ല വരികള്‍. അതും ഒരു കവിതയിലൂടെ തന്നെ മാഷ് പറഞ്ഞല്ലേ...

    ReplyDelete
  3. ഈണ‌മൊക്കെ ഉയരും മാഷേ.
    ചുമ്മാ എഴുതെന്നേ. ഒക്കെ ഒരു തമാശയായി എടുത്താല്‍ പോരേ.
    കവിത ഓക്കെ.:)

    ReplyDelete
  4. വയനാടാ,
    നന്ദി എന്നല്ലാതെ എന്തു പറയാന്‍..
    വാല്‍മീകീ,
    പേരുവയ്ക്കാം, അതിനെന്താ..
    കാപ്പിലാന്‍,
    :-}
    നിഷ്,
    അതെ, എല്ലാം ഒരുതമാശയായി അവസാനിച്ചെങ്കില്‍!
    ഒരു റ്റെമ്പററി സെറ്റ് ബായ്ക്ക് ഉണ്ടായെന്നത് സത്യം.
    അറിയാതെ ഒരിളം മനസ്സിനെ വേദനിപ്പിച്ചതില്‍ ദു:ഖവും.
    ഇനിയുമെഴുതാനാവട്ടെ എന്നാശിക്കുന്നു.

    ReplyDelete