Tuesday, August 26, 2008

മരതകപ്പട്ട്‌


മരതകപ്പട്ട്‌ വിരിച്ചൊരീമലയുടെ
മടിയില്‍ ഞാന്‍ നിന്നെയും കാത്തിരിപ്പൂ
മനസ്സിലുണ്ടായിരം മധുരക്കിനാവുകള്‍
മിഴികളില്‍ നിറയുന്നു നിന്‍മുഖവും.

മഴമുകില്‍വില്ല് തെളിയവേയുള്ളില്‍നിന്‍
അഴകാര്‍ന്ന രൂപമുദിച്ചുയര്‍ന്നു
തഴുകിക്കടന്നുപോയ്‌ ഒരിളംകുളിര്‍ത്തെന്നല്‍
ഒഴുകിയെത്തീ നിന്‍ സുഗന്ധമൊപ്പം

കരിവളയിളകുന്ന നാദമോ, കൊലുസ്സിന്റെ
ചെറുമണിശബ്ദമോ കേള്‍ക്കുന്നു, ഞാന്‍
അരികിലണയൂ സഖീ, നിന്നെ ഞാനെന്റെ
വിരിമാറില്‍ചേര്‍ത്ത്‌ പുണര്‍ന്നിടട്ടെ.

No comments:

Post a Comment