Tuesday, August 9, 2011

അഷിത..

-----------
ഇന്നലേയും
എന്റെ സ്വപ്നങ്ങളില്‍
നീ വിരുന്ന് വന്നിരുന്നു.
വാര്‍മഴവില്ലിന്റെ തുഞ്ചത്തുനിന്നും
താഴോട്ടൂര്‍ന്നിറങ്ങി,
ഹരിതാഭമായ പാടത്തിന്റെ
അങ്ങേക്കരയില്‍ നിന്നും
വഴുക്കുന്ന വരമ്പിലൂടെ
രണ്ടുകൈകളും വശങ്ങളിലേയ്ക്കുയര്‍ത്തി,
നീ
എന്നരികിലോടിയെത്തി..
പുഷ്പശയ്യവിരിച്ച
അരളിമരത്തണലില്‍
ഒന്നുമൊന്നുമുരിയാടാതെ,
നാമന്യോന്യം നോക്കിയിരുന്നു.
എത്ര പെട്ടെന്നാണ്
സന്ധ്യയായത്?
മഴവില്ല് അപ്പോഴും മാഞ്ഞിരുന്നില്ല.
എഴുന്നേറ്റ്, വന്നപോലെതന്നെ
നീ തിരിച്ചു പോയി..
ഈ വെളുപ്പാന്‍ കാലത്ത്,
കിടക്കയില്‍ തനിച്ചെങ്കിലും,
അഷിതാ,
നിന്റെ സാമീപ്യം
ഞാനറിയുന്നു...

1 comment:

  1. ഒന്നുമൊന്നുമുരിയാടാതെ,
    നാമന്യോന്യം നോക്കിയിരുന്നു.
    നിന്റെ സാമീപ്യം
    ഞാനറിയുന്നു... .........മനോഹരം..

    ReplyDelete