Thursday, October 25, 2018

അമ്മമലയാളം 2210.2017

Adv Kuttan Gopurathinkal
October 22, 2017 at 8:57 AM ·
അമ്മമലയാളം
------------------------
തൊട്ടുമുന്‍പിലുള്ള തലമുറയില്‍പ്പെട്ടവരുടെ സ്കൂള്‍ വിദ്യാഭ്യാസകാലമൊന്ന് ആലോചിച്ചുനോക്കൂ.. നിയതമായ ഒരു പാഠ്യപദ്ധതിയുണ്ടായിരുന്നതിനാല്‍ പഠനം രസകരവും, വിജ്ഞാനപ്രദവും ആയിരുന്നു. പഠിക്കാനും, പഠിപ്പിക്കാനും താത്പര്യമുള്ളവരായിരുന്നതിനാല്‍..
അക്ഷരങ്ങള്‍ അന്ന് തലയിലേയ്ക്കും, ഹൃദയത്തിലേയ്ക്കും കയറിയിരുന്നു. പാഠ്യവിഷയങ്ങളല്ലാതെ വായിക്കാനും, അറിയാനും, ആസ്വദിക്കാനും ആ പഠനം വഴിതെളിച്ചു. അക്ഷരങ്ങളുടെ ജാലവിദ്യകളും, അവ നല്‍കുന്ന സാന്ത്വനങ്ങളും മനസ്സിലാക്കാനായി. പുസ്തകങ്ങള്‍, (ലോക ക്ലാസ്സിക്കുകളടക്കം) കാവ്യങ്ങളും ഒക്കെ വായിച്ച് രസം എന്ന ആ മാനസികനില എത്താനായി..
പിന്നീടാണ് പരിഷ്ക്കാരങ്ങള്‍ വരാന്‍ തുടങ്ങിയത്. അതോടെ സാഹിത്യം പഠിക്കപ്പെടേണ്ട ഒരു വിഷയമല്ലാതായി. മലയാളത്തില്‍ വൃത്താലങ്കാരങ്ങളും, വ്യാകരണങ്ങളും പുറത്തായി. പത്താംതരം പാസ്സാകാന്‍. “പശു“ എന്ന ഉത്തരത്തിനു “പട്ടി“ എന്നോ, “പന്നി” എന്നെഴുതിയാലും, “പ“ ഉള്ളതിനാല്‍ പകുതിമാര്‍ക്ക് കിട്ടുമെന്നായി. അതോടെ ഭാഷ ആസ്വദിക്കാനുള്ള ആ ഭാഗ്യം ഒരു തലമുറയ്ക്ക് നഷ്ടമായി..
എത്രകുട്ടികള്‍ക്ക് മലയാളകവിത അറിയാം. ഉള്ളൂരിനെ, ആശാനെ, വള്ളത്തോളിനെ, വെണ്മണികളെ, കുഞ്ഞിരാമന്‍ നായരെ..?
തകഴിയെ?, എം ടിയെ?, ഉറൂബിനെ?, മുകുന്ദനെ?, വിജയനെ?,
പേരുകള്‍ ഒരുപാടുണ്ട്.. സിനിമകൊണ്ട് ഓ എന്‍ വി യും, വയലാറും, കേമ്പസ്സുകൊണ്ട് അയ്യപ്പനും, ചുള്ളിക്കാടും, കാട്ടാക്കടയും രക്ഷപ്പെട്ടു..
പാഠ്യപദ്ധതിരൂപീകരിച്ച എമ്പോക്കികള്‍ സ്വാര്‍ത്ഥതാത്പര്യം‌മൂലം വരും‌തലമുറകളുടെ ആസ്വാദനശേഷി നശിപ്പിച്ചു. ഇന്ന് സ്കൂളില്‍ വ്യാകരണമോ, വൃത്താലങ്കാരങ്ങളോ, സാഹിത്യമോ പഠിക്കേണ്ട. ആയതിനാല്‍ത്തന്നെ സ്വന്തം പേരോ അഡ്രസ്സോപോലും തെറ്റുകൂടാതെ എഴുതാനറിയാത്ത പത്താംക്ലാസ്സുപാസ്സായവര്‍ ഉണ്ടാവുന്നു..!
സാഹിത്യാസ്വാദനശേഷിയില്ലാത്ത ഒരു തലമുറ, ലജ്ജാവതിയിലും, ജിമിക്കിക്കമ്മലിലും തൂങ്ങിനില്‍ക്കുന്നു..!!
അമ്മമലയാളം കരയുന്നു..

============================

No comments:

Post a Comment