Sunday, April 8, 2007

ജന്മാന്തര ബന്ധം


ആഭിചാരത്താലെയെന്നപോലെന്നുള്ളി-
ലാസക്തിനിന്‍ നേര്‍ക്കുറഞ്ഞതുകാരണം
ആരുമറിയുന്നില്ലയെങ്കിലുമെന്‍ മനം
ആകെപ്പുകയുന്നൂ,അസ്വസ്തമാവുന്നൂ..

രാത്രികള്‍നിദ്രാവിഹീനങ്ങളായ്‌;പകല്‍-
മാത്രകളില്‍ശ്രദ്ധതീരെയില്ലാതെയായ്‌
എത്രമറക്കന്‍ശ്രമിക്കിലും നിന്നോര്‍മ-
മാത്രമാണെന്നന്തരംഗത്തിലെപ്പൊഴും..

ആരുംകവിയാകും,ഗായകനുമാവു-
മാനീലനേത്രങ്ങള്‍നോക്കിനിന്നീടവേ
ആയിരംജന്മങ്ങളെങ്കിലുമൊന്നായ-
താവണം,ഈയാത്മബന്ധത്തിന്‍ കാരണം.

2 comments: