Sunday, May 11, 2008

സ്വപ്നം

പൊട്ടിത്തകര്‍ന്ന ഹൃദയമോടെ, മണ്ണില്‍
ഞെട്ടറ്റു വീഴുന്നതിന്നു മുമ്പായ്‌
മൊട്ടൊന്നു നോക്കി; കരുണാര്‍ദ്ര സൂര്യന്റെ
വെട്ടമെങ്ങാനിങ്ങടുത്തെത്തുമോ?

ഒട്ടരികത്തായ്‌ തെളിഞ്ഞ മരുപ്പച്ച
പെട്ടെന്ന് മാറി, മരീചികയായ്‌.
ഒട്ടകങ്ങള്‍ ദാഹനീരിനായ്‌ ദൂരേയ്ക്ക്‌
കൂട്ടമായ്‌ മെല്ലെ നടന്നു നീങ്ങി

ഇല്ലിനിയെന്നാശ പൂവണിഞ്ഞീടില്ല
ഇല്ല; ഈ മൊട്ട്‌ വിടരുകില്ല
എല്ലാമൊരു സ്വപ്നമായിരിയ്ക്കാം. വിധി-
യല്ലാതെ യെന്താണിതിന്റെയര്‍ത്ഥം?

1 comment: