Wednesday, February 18, 2009

ദൂത്‌.

കാര്‍മുകില്‍ക്കൂട്ടങ്ങളോടോതി ഞാന്‍,കാറ്റിന്‍കയ്യി-
ലേറിപ്പടിഞ്ഞാട്ടെങ്ങാന്‍ പോയീടുമെങ്കില്‍, എന്റെ
മാരനെ,ജീവന്നുടയായവനെയുംകാത്ത്‌
ദൂരെ ഞാനിവിടിരുപ്പുണ്ടെന്ന് ചൊല്ലീടുവാന്‍

പേരറിയാതേയുള്ള ദേശത്തുനിന്നും ദിശി-
മാറാതെപതിവായിയെത്തിടുംപക്ഷികളേ,
വേറെയല്ലതുവഴി പോകുമ്പോള്‍ ചൊല്ലീടാമോ
നീറുമെന്നാത്മാവിന്റെ നൊമ്പരമവനോട്‌?

വിണ്ണില്‍നിന്നെന്നെനോക്കിച്ചിരിയ്ക്കും പൂനിലാവേ,
കണ്ണുകളിറുക്കുന്ന താരകക്കുഞ്ഞുങ്ങളേ,
കണ്ണീരുതുടയ്ക്കുവാനെന്നെയാശ്വസിപ്പിയ്ക്കാന്‍
കണ്ണിനുകണ്ണായോരെന്‍ കണ്ണനോടൊന്നോതാമോ?



3 comments:

  1. മയില്‍പ്പീലിയോട്, ദയവായി എന്നെയൊന്ന് വിളിയ്ക്കാമോ?
    09447039077. അല്ലെങ്കില്‍ നമ്പര്‍ മെയില്‍ ചെയ്താലും മതി. ഞാന്‍ വിളിയ്യ്ക്കാം.

    ReplyDelete
  2. സന്ദേശങ്ങളൊക്കെയിപ്പോള്‍ കണ്ണനു കിട്ടിയിട്ടുണ്ടാവും.....കാത്തിരുപ്പു സഫലമാക്കുവാന്‍, കണ്ണീരൊപ്പുവാന്‍ കണ്ണനോടിയെത്തും......ദൂരെ ഓടക്കുഴല്‍വിളി കേള്‍ക്കുന്നില്ലേ......!

    നന്നായിട്ടുണ്ട്‌....ആശംസകള്‍.....

    ഓടോ: കുറച്ചു തിരക്കിലാണിപ്പോള്‍....നമ്പര്‍ കുറിച്ചുവച്ചിട്ടുണ്ട്‌.......

    ReplyDelete