Friday, August 3, 2007

ആരാമത്തില്‍ ഏകനായ്‌

-
പൊന്‍ചമ്പകത്തിന്‍ സുഗന്ധമണിഞ്ഞാണ്‌
വന്നതിക്കാറ്റെന്നരികിലൂടെ
നിന്നെത്തഴുകിയാണിങ്ങു ഞാന്‍ വന്നതെ-
ന്നെന്നെയറിയിച്ചു തൃപ്തി നേടാന്‍.

ഓരോപനിനീര്‍മലരിന്റെയുള്ളിലു-
മോരായിരം പ്രേമ ഗാഥയുണ്ടെ-
ന്നാരോപറഞ്ഞു; ചിരിച്ചു ഞാനന്നെന്റെ
യാരോമലാളെയറിയില്ലല്ലോ.

മുല്ലയും,നീലോല്‍പലങ്ങളും കാണുമ്പോ-
ഴെല്ലാം മറക്കുന്നു, നിന്നോര്‍മയാല്‍
മെല്ലെയിവിടുന്നെണീറ്റു പോയീടുവാന്‍
ചെല്ലക്കിളികള്‍ ചിലച്ചിടുന്നൂ

1 comment: