Monday, September 29, 2008

സാഫല്യം.


എന്നും കണികണ്ടുണരുവാനീമുഖം
തന്നു; ദൈവങ്ങളെന്‍ പ്രാര്‍ത്ഥന കേള്‍ക്കയാല്‍
ഒന്നുമേ ചോദിച്ചതില്ല വര, മിവള്‍
തന്നേ സഖിയായ്‌ വരേണമെന്നെന്നിയേ.

എന്നോ, വിചാരിച്ചിരിയ്ക്കാതെ കണ്ടതും;
കണ്ണിലെത്താരകള്‍ പൂത്ത്‌വിരിഞ്ഞതും;
പിന്നിട്ട ജന്മാന്തരങ്ങളോര്‍മ്മിച്ചതും;
പിന്നെ, നീയാത്മസഖിയെന്നറിഞ്ഞതും.

ആരെങ്കിലും തമ്മിലിഷ്ടമായാലത്‌
തീരേ ദഹിക്കില്ലയാര്‍ക്കും; അതിനൊരു
കാരണമൊന്നുമില്ലേലും പണിപ്പെട്ട്‌
ദൂരെയകറ്റുവാന്‍ കച്ചകെട്ടും ജനം

എന്നെക്കുറിച്ചോര്‍ത്ത്‌ നിന്റെ തലയിണ
കണ്ണീരുവീണ്‌ കുതിര്‍ന്നിരുന്നെങ്കിലും,
എന്നില്‍ നീയര്‍പ്പിച്ച വിശ്വാസമാണെന്റെ-
പൊന്നേ, യിവിടെയെത്തിച്ചത്‌ നമ്മളെ.

6 comments:

  1. അതേ കല്ലെറിയും ജനം
    തകര്‍ക്കുമവ കാക്കക്കൂടുകള്‍
    വഴി പിരിഞ്ഞു പറക്കാതിരിക്കണം

    ReplyDelete
  2. രഘുനാഥനോടുമ്മ്, അര്‍പ്പിതയോടും നന്ദി അറിയിക്കുന്നു.

    ReplyDelete
  3. സോറി, രഘുനാഥനോടും...

    ReplyDelete
  4. “ആരെങ്കിലും തമ്മിലിഷ്ടമായാലത്‌
    തീരേ ദഹിക്കില്ലയാര്‍ക്കും; അതിനൊരു
    കാരണമൊന്നുമില്ലേലും പണിപ്പെട്ട്‌
    ദൂരെയകറ്റുവാന്‍ കച്ചകെട്ടും ജനം“

    കുസൃതിയൊന്നും ഇത്തവണ ഇല്ല മാഷേ. ആ വരികള്‍ക്ക് അത്രയേറെ അര്‍ത്ഥമുണ്ട്.ഒര്രു പക്ഷേ അനുഭവമായതോണ്ടാകാം.... :)

    ReplyDelete
  5. ഹോ ഈ പ്രിയയുടെ ഒരു കാര്യം.
    എങ്ങിനെയെങ്കിലും എല്ലാം അറിഞ്ഞുവയ്ക്കും..
    സമ്മതിച്ചിരിയ്ക്കുന്നു...

    ReplyDelete