Saturday, June 23, 2007

വൈക്കത്തപ്പാ..

(തീവണ്ടി ഗതാഗതം ആകെ തകരാറിലായതിനാല്‍ ഇന്ന്
ഉച്ചയ്ക്കൊന്നരയ്ക്‌ തിരുവല്ലയില്‍ നിന്നും എറണാകുളത്തേയ്ക്കുള്ള
ഒരു സൂപ്പര്‍ഫാസ്റ്റ്‌ ബസ്സിലിരിയ്കവേ ഉള്ളിലോര്‍ത്തു...
മൂന്നു മണിക്കൂര്‍കൊണ്ടു നാലു ക്ഷേത്രങ്ങളുടെ മുന്നിലൂടെ
കടന്നുപോകുന്നു..ഏറ്റുമാനൂര്‍,കടുത്തുരുത്തി, വൈക്കം,പിന്നെ
തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയേശന്‍.. ബസ്സിലിരുന്നൊരു
കടലാസുതുണ്ടിലെഴുതിയ ഈ വരികള്‍, വൈക്കത്തപ്പന്റെ
മുന്നിലൂടെ കടന്നു പോകവേ മനസ്സില്‍ വൈക്കത്തപ്പനെ
സ്മരിച്ച്‌ സമര്‍പ്പിച്ചു)

എപ്പോഴുമെന്‍കൂടെയുണ്ടാവണേ വൈക്ക-
ത്തപ്പാ, തൊഴുന്നേന്‍ കരങ്ങള്‍കൂപ്പി
തൃപ്പാദപൂജയ്ക്കു വന്നൊരെന്‍ദു:ഖങ്ങ-
ളപ്പാടെ ഗൗരീശ, നീക്കണം നീ

തിന്മതന്‍ കാളകൂടത്തെയെടുത്തു നീ
എന്മനം ശുദ്ധമായ്‌ തീര്‍ത്തീടണം
ജന്മ ജന്മാന്തര പാപങ്ങള്‍ മാറ്റി നീ
സന്മനോഭാവം നിറച്ചീടണം

എന്നില്‍ കുബുദ്ധികള്‍ തോന്നുമ്പോഴൊക്കെയും
എന്നെ നീ നേര്‍വഴി കാട്ടീടണം
മിന്നുന്ന പഞ്ചാക്ഷരീ മന്ത്രമായി നീ
എന്നുമെന്നുള്ളില്‍ വിളങ്ങീടണം

1 comment: