Thursday, July 5, 2007

മഴവില്ല്‌


കാര്‍മുകിലായെന്നുള്ളില്‍ വേദന നിറയവേ
വാര്‍മഴവില്ലായ്‌ വന്ന്‌ നീയുദിച്ചൊരുനാളില്‍.
എല്ലാനിറവുമൊന്നായ്‌ ചേര്‍ന്നു നിന്നീടുമ്പോളാ-
ണല്ലോ വെളുപ്പുനിറ മെന്നതറിഞ്ഞു,നിറ-
മില്ലായ്മയാണ്‌ കറുപ്പെന്ന്‌ നീ ചൊല്ലിത്തന്നു
ഇല്ല, ഞാന്‍ മറക്കില്ലാ,യിതൊന്നു മെന്റെ മുത്തേ.
ഒരിയ്ക്കല്‍ മൃദുവായൊരാമ്പലിന്‍ സ്പര്‍ശംപോല്‍ പി-
ന്നൊരിയ്ക്കല്‍,ചിരിതൂകും അരിമുല്ലപോല്‍, പിന്നെ-
യൊരിയ്ക്കല്‍ ഇടിമിന്നല്‍ പിണരായ്‌, മഴയായ്‌,വേ-
റൊരിയ്ക്കല്‍മഴത്തുള്ളി പതിയ്ക്കു മരുവിപോല്‍
മിന്നി നീ നിന്നൂ, ഉള്ളിലിത്തിരി നേരംമാത്രം
പിന്നെ,നീമാഞ്ഞു,വീണ്ടും കാര്‍മുകില്‍ മാത്രം ബാക്കി!

No comments:

Post a Comment