Tuesday, July 19, 2011

നിശബ്‌ദത..

----------
കാതങ്ങള്‍ക്കപ്പുറത്തെങ്ങോ നിന്ന്
എന്നും,
ഒരു കുറിഞ്ഞിപ്പൂച്ചയുടെ കുറുങ്ങല്‍ പോലൊരു ശബ്ദം
എന്നെ തേടിയെത്തുമായിരുന്നു..
അതുകേള്‍ക്കാന്‍ ,
കാതുകള്‍ക്കൊരായിരം
കുതിരശക്തിയും കൊടുത്ത്
ഞാന്‍
ദിവസവും
കാത്തുകാത്തിരിക്കുമായിരുന്നു..​ ..
പിന്നീട്,
കാരണമൊന്നുമില്ലാത്ത ഒരുകാര്യം പറഞ്ഞ്
ആ നാദധാര നിലച്ചു..
ഇങ്ങ്,
വിളിച്ചാല്‍‌കേള്‍ക്കാത്തത്ര ദൂരെയിരുന്ന്
ഞാനന്നൊരുപാട് കരഞ്ഞു.
പിന്നെ, എപ്പൊഴോ
എനിക്കു ശ്രവണശക്തി നഷ്ടമായതായി
വേദനയോടെ
ഞാന്‍ അറിഞ്ഞു.

No comments:

Post a Comment