Friday, November 9, 2007

പോകാം?


അരികത്ത്‌ മുട്ടിയിരുന്നര്‍ത്ഥമില്ലാതെ
വെറുതേയതുമിതും ചൊല്ലിടുമ്പോള്‍
അറിയാത്ത വിസ്മയലോകത്ത്‌ നാം ചെന്ന-
തറിയാതെ നേരം കടന്നു പോകേ

നീലാഞ്ജനക്കണ്ണിലേതോ ദിവാസ്വപ്ന
നീലനളിനങ്ങള്‍ പുഞ്ചിരിച്ചൂ
പൂങ്കവിളേതോ മധുര സ്മരണയാല്‍
പൂവാകതന്‍നിറം പൂണ്ടു നിന്നൂ

അങ്ങ്‌ പടിഞ്ഞാറലകടലില്‍ സൂര്യന്‍
മുങ്ങാന്‍തുടങ്ങുകയായിമെല്ലെ
എങ്ങുനിന്നോ ഇരുള്‍മെല്ലെക്കടന്നു വ-
ന്നിങ്ങോളമെത്തി, 'നമുക്കു പോകാം?'

No comments:

Post a Comment