Friday, November 9, 2007

കസ്തൂരിമാന്‍


സ്വന്തം ശരീരത്തില്‍ നിന്നാണ്‌ വശ്യമീ
ഗന്ധമുയരുന്നതെന്നറിയായ്കയാല്‍
കസ്തൂരിമാനിനെപ്പോലെ ഞാന്‍ കാനന
വിസ്ത്രിതിയിലൂടെയിന്നുമലയുന്നു

രാവ്‌, മെല്ലെത്തഴുകുന്ന കാറ്റ്‌, പൂനി-
ലാവ്‌, മൃദുപഞ്ചമത്തില്‍ പൊതിഞ്ഞൊരു
നോവ്‌ മൂളുന്ന രാപ്പാടി യിവയ്ക്കൊന്നു-
മാവില്ലയെന്റെയലച്ചിലകറ്റുവാന്‍

കാടിന്‍വിജനതയാലെയെനിക്കൊരു
പേടിയും തോന്നിയില്ലിപ്പോഴു മെങ്കിലും
തേടുന്നതെന്നിലാണുള്ളതെന്നെന്നോട-
തോതുന്നൊരാളെത്തിയിട്ടില്ലിതേവരെ..

No comments:

Post a Comment